ഒ എൻ വിയില്ലാത്ത ഇന്ദീവരത്തിനും ഒരു വർഷമാകുന്നു.ദൂരെയെവിടെയോ പോയ ഗൃഹനാഥൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കവിയുടെ പ്രിയപ്പെട്ടവരിവിടെ.....
അരികിലില്ലെന്ന സത്യം ഉൾക്കൊള്ളുമ്പോഴും അച്ഛന്റ ചൈതന്യം തന്നെയാണ് ഇന്ദീവരത്തിന് ഇന്നും വഴിവെളിച്ചമെന്ന് രാജീവ്. മുറ്റത്തും മുറിയിലുമെല്ലാം ആ തേജസ് ബാക്കി നിൽക്കുന്നു.എഴുത്തുമുറിയും പുസ്തകങ്ങളുമെല്ലാം ഇപ്പോഴും നിധിപോലെയുണ്ട്.വാൽസല്യഭാവമാണ് മുത്തച്ഛന്റ ഒാർമകൾക്കെന്നുമെന്ന് പാട്ടുകാരി കൂടിയായ ചെറുമകൾ ഓർമിക്കുന്നു. അധികം തണൽ മരങ്ങളില്ലാത്ത ഇന്ദീവരത്തിൽ പതിറ്റാണ്ടോളം സ്നേഹത്തിന്റ തണലൊരുക്കിയ മഹാമേരുവിന് നന്ദിയുടെ ഒരുപിടി ഒാർമ്മപ്പൂക്കൾ