കുടിയേറി എട്ടുപതിറ്റാണ്ടായിട്ടും തിരുവനന്തപുരത്തെ അമ്പൂരിക്കാർക്ക് പട്ടയമില്ല.രേഖകളില്ലാത്ത ഭൂമിയായതിനാൽ വായ്പയെടുക്കാൻ പോലും നിവൃത്തിയില്ലാതെയാണ് രണ്ടായിരത്തോളം കർഷക കുടുംബങ്ങളുടെ ജീവിതം. മാറി മാറി വന്ന സർക്കാരുകൾ പറഞ്ഞുപറ്റിച്ചപ്പോൾ പട്ടയത്തിനായി ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ പോരാട്ടം ഇന്നും തുടരുകയാണ് ഇവിടുത്തുകാർ.
പ്രായം നൂറ്റിമൂന്നുണ്ട് മാമ്പഴക്കര തോമസിന്.മരിക്കുന്നതിന് മുമ്പ് സ്വന്തമെന്ന് പറയാവുന്ന ഒരു തുണ്ട് ഭൂമിയിൽ കിടന്നുറങ്ങാൻ കഴിയുമെന്ന് തോമസിനിപ്പോഴും ഉറപ്പില്ല.ഇതുപോലെ അമ്പൂരി, മായം പ്രദേശത്ത് പട്ടയത്തിനായി കാലങ്ങളായി കാത്തിരിക്കുന്നവർ നിരവധിയാണ്
ബ്രിട്ടീഷ് ഭരണം പോയി ജനാധിപത്യം വന്നപ്പോഴെങ്കിലും മാറ്റമുണ്ടാകുമെന്നായിരുന്നു കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിലെ ജോണിന്റ വിശ്വാസം.പക്ഷെ 88 ാം വയസിലും ജോണിന്റ പോരാട്ടം തുടരുന്നു.