തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അതീവ സുരക്ഷാമേഖലയിൽ തീപിടിത്തമുണ്ടായത് സുരക്ഷാവീഴ്ചയെന്ന് പരാതി. മാസങ്ങൾക്കു മുൻപ് ക്ഷേത്രത്തിന് സമീപം വൻ തീപിടിത്തമുണ്ടായിട്ടും അതിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവം. സുരക്ഷാവീഴ്ചയുണ്ടായെന്ന് സ്ഥലം സന്ദർശിച്ച മന്ത്രിയും വെളിപ്പെടുത്തി.
പോസ്റ്റ് ഓഫീസിന് സമീപം ചവറുപോലെ പാഴ്സൽ ചാക്കുകൾ കൂട്ടിയിട്ടതിൽ പലവട്ടം നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ അവയെല്ലാം അധികൃതർ അവഗണിച്ചു.
മാസങ്ങൾക്കുമുൻപ് തീപിടുത്തമുണ്ടായപ്പോൾ സുരക്ഷ ഓഡിറ്റ് നടത്തണമെന്ന് നിർദ്ദേശിച്ചെങ്കിലും അതും പാലിക്കപ്പെട്ടില്ല. സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയെന്ന് സ്ഥലം സന്ദർശിച്ച നേതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
തീയണക്കാനെത്തിയ ഫയർഫോഴ്സ് സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപം ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം സജീവമാണ്