കടുത്ത വരൾച്ചയേത്തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വാഴ കർഷകർ ദുരിതത്തിൽ.1500 ഒാളം വാഴകളാണ് കരിഞ്ഞുണങ്ങിയത്.കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഇവിടെ ലക്ഷങ്ങളാണ് കർഷകർക്കു നഷ്ടം.
പത്തേക്കർ ഭൂമി പാട്ടത്തിനെടുത്താണ് പെരുങ്കടവിള സ്വദേശി വേണു വാഴകൃഷി തുടങ്ങിയത്.എന്നാൽ ഫെബ്രുവരിയിലേ തുടങ്ങിയ വരൾച്ച പ്രതീക്ഷകൾ തകിടം മറിച്ചു.വാഴകൾ ഒാരോന്നായി കരിഞ്ഞുണങ്ങാൻ തുടങ്ങി.1200 ഒാളം വാഴകളാണ് ഉണങ്ങിപ്പോയത്.25 വർഷമായി വാഴകൃഷി നടത്തുന്ന വേണുവിന്റെ ആദ്യ അനുഭവം.
ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് വേണുവിനു മാത്രം ഉണ്ടായിരിക്കുന്നത്.വേണുവിനെപ്പോലെ നിരവധി പേർ.കൃഷി ഒാഫീസർ പരിശോധനയ്ക്കെത്തിയെങ്കിലും സഹായമൊന്നും ലഭിച്ചിട്ടുമില്ല.