ഭക്ഷ്യഭദ്രതാ പദ്ധതിയുടെ താക്കോലും കരിഞ്ചന്തക്കാരുടെ കൈയിൽ. തിരുവനന്തപുരത്ത് ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്തിക്കാൻ കരാറെടുത്തവരിൽ റേഷനരി കരിഞ്ചന്തയിൽ കടത്തിയതിന് ശിക്ഷിക്കപ്പെട്ടവരും. തട്ടിപ്പുകാർക്ക് സൗകര്യമൊരുക്കാൻ വേണ്ടി വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം വേണമെന്ന നിബന്ധനയും സർക്കാർ ഒഴിവാക്കി.
ടെൻഡർ പട്ടികയിൽ ഒന്നാമതെത്തിയ സൂറത്ത് ട്രാൻസ്പോർട്ടിങ് കമ്പനി തിരുവനന്തപുരംഉൾപ്പെടെ നാല് താലൂക്കുകളിൽ റേഷൻ സാധനങ്ങൾ കടകളിലെത്തിക്കാൻ കരാർ.ഉടമ റഷീദ്,രണ്ടുവർ·ഷം മുമ്പ് കഴക്കൂട്ടത്ത് കരിഞ്ചന്തയിൽ റേഷനരി കടത്തിയ സംഭവത്തിൽ ശിക്ഷിക്കപ്പെട്ടയാൾ.തമിഴ്നാട്ടിൽ നിന്നുള്ള റേഷനരി നിറം ചേർത്ത് മുന്തിയ അരിയാക്കി വിൽക്കുന്നതായി കണ്ടെത്തിയ ഇഞ്ചിവിളയിലെ ഗോഡൗണും അടുത്തിടെ റേഷനരി പിടിച്ച ബാലരാമപുരത്തേയും ഗോഡൗൺ റഷീദിന്റേതാണ്.
എഫ്.സി.െഎയിൽ നിന്ന് സാധനങ്ങളെടുത്ത് ഗോഡൗണിൽ എത്തിക്കുന്നതിനും കടകളിലെത്തിക്കുന്നതിനും വെവ്വേറെ കരാറുകളാണ് സപ്ലൈകോ നൽകിയിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട കരാറുകാരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിന് ഹൈക്കോടതി അനുമതി വേണം.സാധനങ്ങൾ കരിഞ്ചയിൽ പോകാതിരിക്കാന്‍ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചിരിക്കണമെന്ന് നിയമത്തിലുണ്ടെങ്കിലും തൽക്കാലം ജി.പി.എസ് നിർബന്ധമാക്കേണ്ടെന്നാണ് സർക്കാർ തീരുമാനം.