തിരുവനന്തപുരം പ്രാവച്ചമ്പലത്തെ ത്രിലോകനാഥ ക്ഷേത്രത്തിൽ മത- ദേശങ്ങളുടെ അതിർത്തികൾ കടന്നൊരുമിന്നുകെട്ട്. റഷ്യാക്കാരി മരിയയെ മലയാളിയായ റിനോ താലിചാർത്തി. അടുത്തസുഹൃത്തുക്കളുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
മൂന്നുവർഷത്തെ പ്രണയം ഇവിടെ സഫലമാകുന്നു. മരിയ ചിസ്റ്റ്യാക്കോവയെ നേമത്തുകാരൻ ബി. റിനോബാബു താലികെട്ടി. ദേവാധിദേവ ത്രിലോകനാഥ ക്ഷേത്രമുറ്റത്ത് മതവും ദേശവുമൊക്കെ മാറിനിന്നു. സൈപ്രസിലെ സിഎൽടി യൂറോ കോളജിലെ പ്രണയമാണ് വിവാഹത്തിലെത്തിയത്. മരിയ ബിബിഎ വിദ്യാർഥിനുയും റിലോ എംബിയെ വിദ്യാർഥിയുമായിരുന്നു.. നേമം വെള്ളംകെട്ടുവിള എസ്.എൻ. ബാബുവിന്റെയും സി. കോമളകുമാരിയുടെയും മകനാണ് റിനോ.
റഷ്യയിലെ യാരോസ്ലാവ് സിറ്റിയിലെ ബിസിനസ് കുടുബമാണ് മരിയയുടേത്. അലെക്സാണ്ടർ മോസ്കോവിസ്കിയുടെയും സ്വെറ്റ്ലാനയുടെയും മകളാണ് മരിയ
ആശീര്‍വാദവുമായി അമ്മ സ്വെറ്റ്ലാനയും ബന്ധുവും എത്തിയിരുന്നു. മറ്റ് ബന്ധുക്കള്‍ അടുത്ത മാസം കേരളത്തിലെത്തും. തിരുവന്തപുരത്ത് വിദേശബാങ്കുകളുടെ കാരാര്‍ ജോലികള്‍ ചെയ്യുന്ന റിനോ വിദേശത്ത് പോകാന്‍ തയാറെടുക്കുകയാണ്