വെറ്റിലയ്ക്ക് വിലയിടിഞ്ഞതോടെ എടുത്ത ബാങ്ക് വായ്പപോലും തിരിച്ചടയ്ക്കാനാകാത്ത സ്ഥിതിയിലാണ് കർഷകർ. വായ്പയെടുത്ത് കൃഷി നടത്തിയ അയൽക്കൂട്ടങ്ങളും പെട്ടു. വെറ്റില ,വിപണിയിൽ കൂടുതലെത്തിയതും ആവശ്യക്കാർ കുറഞ്ഞതും കർഷകർക്ക് തിരിച്ചടിയായി.
ഇതുപോലെ ഏറെ പ്രതീക്ഷയോടെ കൃഷി നടത്തിയവരെല്ലാം ശരിക്കും പെട്ടു. ജീവന്റെ ഭാഗമായി കണ്ടാണ് വെറ്റിലക്കൊടിയ്ക്ക് നനവേകിയത്. പ്രതീക്ഷയുടെ നാമ്പുകളായിരുന്നു സ്വപ്നം ,എന്നാൽ ഇന്ന് നഷ്ടം മാത്രം ബാക്കി. ഔഷധങ്ങൾക്കായി വെറ്റില വാങ്ങിയവരും ഇപ്പോൾ വെറ്റിലയെ ഉപേക്ഷിച്ചു. ഏറെ ചെറുപ്പത്തിലേ തുടങ്ങിയ കൃഷി ഉപേക്ഷിക്കാനാവാത്തതുകൊണ്ട് തുടരുന്നവരും ചെറുതല്ല. കഴിഞ്ഞ വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം കൊണ്ടുവന്നൊഴിച്ച് ചെടികൾ കരിയാതെ കാത്തവർക്കാണ് ഈ ദുര്യോഗം.
സർക്കാർ ഒപ്പമുണ്ടായില്ലെങ്കിൽ നഷ്ടപ്പെടുക നാട്ടിൻപുറത്തെ നൻമകളാകും. വലിയ ലാഭമല്ല, ജീവിതം കൂട്ടിമുട്ടിക്കാനുള്ള തുക മാത്രമാണ് ഇവരുടെ ആവശ്യം.