പുനർനിർമാണം പൂർത്തിയായ ഏനാത്ത് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് നവീകരിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സുരക്ഷ ഇടനാഴിപദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപചെലവഴിച്ചാണ് പാലംനവീകരിച്ചത്.
ഏഴരമാസത്തിന് ശേഷമാണ് ഏനാത്ത് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. ദ്രുതഗതിയിൽ പാലത്തിന്റെ പണി പൂർത്തിയാക്കാനായത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ നിർമാണ പ്രവർത്തികൾക്ക് ഉദ്യോഗസ്ഥരല്ല തടസമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജനുവരി പത്തിനാണ് കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി. റോഡിലെ പ്രധാനപാലം തകർന്നത്. പാലത്തിലൂടെയുള്ള ഗതാഗതംനിരോധിച്ചതിനെതുടർന്ന് വാഹനങ്ങൾ സമാന്തരറോഡുകളിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു. ബലക്ഷയം സംഭവിച്ച രണ്ടുതൂണുകൾ നീക്കംചെയ്ത് പൂതിയ തൂണുകൾ നിർമിച്ച് ബലപ്പെടുത്തിയാണ് പാലം തുറന്നുനൽകിയത്.