പത്തനംതിട്ട ചെമ്പൻമുടിയിൽ പാറമടകൾ തുറന്നുകൊടുക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആദിവാസികൾ ഉൾപ്പെടെയുള്ളവർ നടത്തിയ സമരത്തിൽ സംഘർഷം. സമരക്കാർ മണ്ണെണ്ണ ഒഴിച്ച്തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിഷേധക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് നാറാണംമൂഴി പഞ്ചായത്തിൽ ചെമ്പൻമുടി അതിജീവന സമരസമിതി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
പാറമടകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ നാറാണംമൂഴി പഞ്ചായത്ത് സെക്രട്ടറി വിളിച്ചയോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. ചെമ്പൻമുടിയിൽ പാറമടകൾ പ്രവർത്തിക്കുന്നത് ജിവനും സ്വത്തിനും ഭീഷണിയാകുന്നസാഹചര്യത്തിൽ ഏറെനാളായി ചെമ്പൻമുടി അതിജീവന സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നു. ഇതിന്റെ നിജസ്ഥിതി അറിഞ്ഞ് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറി യോഗംവിളിച്ചത്.
യോഗത്തിൽവാക്കുതർക്കമുണ്ടായതോടെ കയ്യിൽകരുതിയിരുന്ന മണ്ണെണ്ണസമരക്കാർ ദേഹത്തൊഴിച്ച് ആത്മഹത്യഭിഷണി മുഴക്കി. പൊലീസെത്തി പ്രധിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. സംഘർഷത്തിൽ പൊലീസുകാരിക്കുൾപ്പെടെ രണ്ടുപേർക്ക് പരുക്കേറ്റു. ഇനിയൊരറിയിപ്പുണ്ടാകന്നതുവരെ പാറമടയുടെ പ്രവർത്തനം നിർത്തിവക്കാൻ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചു.സമരക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് നാറാണംമൂഴി പഞ്ചായത്തിൽ ചെമ്പൻമുടി അതിജീവന സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തു.