ഇ.എസ്.ഐ കോർപറേഷന്റെ നിയന്ത്രണങ്ങൾ കശുവണ്ടി തൊഴിലാളിയുടെ മകൾക്ക് എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം നഷ്ടമാക്കി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഇഎസ്‌ഐ തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ലഭിച്ച പ്രവേശനമാണ് കൊല്ലം ചിറ്റുമല സ്വദേശിനിയായ ബി.ആര്‍.ബിഞ്ചുവിന് നഷ്ടമായത്. കശുവണ്ടി തൊഴിലാളിയായ അമ്മ രോഹിണിയുടെ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞതാണ് അര്‍ഹമായവ ആനുകൂല്യം ഇല്ലാതാക്കിയത്
തൊഴിലാളികൾക്ക് ഇ.എസ്.ഐ പരിരക്ഷ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലുള്ള നിയന്ത്രണമാണ് കശുവണ്ടി തൊഴിലാളിയുടെ മകൾക്ക് അവസരം നഷ്ടമാക്കിയത്, വാടക വീട്ടിലിരുന്ന് പഠിച്ചാണ് ബിഞ്ചു പ്രവേശന പരീക്ഷ ജയിച്ചത്. ഇഎസ്‌ഐ ആനുകൂല്യം ഉള്ള തൊഴിലാളുടെ മക്കള്‍ക്കായി സംവരണം ചെയ്ത സീറ്റിൽ പ്രവേശനവും ലഭിച്ചു.ഇരുപത്തിനാലായിരം രൂപ ഫീസുമടച്ചു. എന്നാൽ ഇഎസ്‌ഐ ആനുകൂല്യം ലഭിക്കണമെങ്കില്‍ രക്ഷിതാക്കൾ ആറ് മാസത്തില്‍ 78 തൊഴില്‍ ദിനങ്ങളിൽ ജോലി ചെയ്തിരിക്കണമെന്ന കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥയാണ് ബിഞ്ചുവിന് അവസരം നഷ്ടമാക്കിയത്.കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടന്നത് കാരണമാണ് ബിഞ്ചുവിന്റെ അമ്മയ്ക്ക് ഹാജർ നഷ്ടമാക്കിയതെന്ന് പോലും സർക്കാർ പരിഗണിച്ചില്ല.
സാമ്പത്തികമായി പിന്നോക്കമാണെങ്കിലും ഡോക്ടറാകണമെന്ന മകളുടെ ആഗ്രഹത്തിന് അച്ഛൻ ബിജുകുമാറും അമ്മ രോഹിണിയും എല്ലാ പിൻതുണയും നൽകിയിരുന്നു.ഇ.എസ്.ഐയിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോളേജ് ആയതിനാൽ മുഖ്യമന്ത്രിയുടെ അടുത്തു അപേക്ഷകളുമായി പോയി. സ്വകാര്യ കോളേജില്‍ അഡ്മിഷന്‍ വാങ്ങി നല്‍കി പഠിപ്പിക്കാനുള്ള സാമ്പത്തികാവസ്ഥ സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ഈ കുടുംബത്തിനില്ല. സർക്കാർ സംവിധാനം കൈ വിട്ടതിനാൽ കോടതി സമീപിക്കാൻ നാട്ടുകാരുടെ സഹായം തേടുകയാണ് ഇവർ