ബിജെപി ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. അക്രമസംഭവങ്ങളുണ്ടായ തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കൊല്ലം ചവറയിൽ വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ ഹർത്താൽ അനുകൂലികൾ തകർത്തു. കുണ്ടറയിൽ ബി.ജെ.പി പ്രകടനത്തിനിടെയുള്ള അക്രമം തടയാൻ ശ്രമിച്ച പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റു.
ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ ഹര്‍ത്താലില്‍ പൊതുജനം വലഞ്ഞു. ഹര്‍ത്താലാണെന്നറിയാതെ രാവിലെ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും വന്നിറങ്ങിയവര്‍ തുടര്‍യാത്രയ്ക്ക് വാഹനം കിട്ടാതെ ദുരിതത്തിലായി.
കൊല്ലത്ത് ഹർത്താൽ അനുകൂലികൾ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. രാവിലെ ഒൻപതരയ്ക്ക് കാവനാടിന് സമീപമാണ് ആക്രമണം. കല്ലേറിയിൽ ചില്ലുകൾ തകർന്നു.തകർത്തു. ഡ്രൈവർ ആർ ശ്രീകുമാറിന് നിസാര പരുക്കേറ്റു. 30 യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല,. ഉമയനെല്ലൂരിൽ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. പത്തനംതിട്ട ജില്ലയിലും ഹർത്താൽ പൂർണമാണ്. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അടൂരിൽ ഹർത്താലനുകൂലികൾ സിപിഎമ്മിന്റേയും ഡിവൈഎഫ്ഐ യുടേയും കൊടിമരങ്ങളും കൊടിയും നശിപ്പിച്ചു.