കോടികൾ മുടക്കിനവീകരിച്ചനീന്തൽക്കുളം ഉപയോഗമില്ലാത്തനിലയിൽ. തിരുവനന്തപുരം വെള്ളയമ്പലത്ത് കായികവകുപ്പ് നവീകരിച്ച നീന്തൽക്കുളമാണ് മഴക്കാലത്തും പൂട്ടിയിട്ടിരിക്കുന്നത്. ഏപ്രില്‍ 24 ന് അടച്ചകുളം ഇനിയും തുറന്നില്ലെങ്കിൽ നവീകരണത്തിനായി മുടക്കിയകോടികൾ കണക്കുകളിൽ മാത്രമാകും.
കോടികൾമുടക്കികായികവകുപ്പ്നവീകരിച്ച നീന്തൽക്കുളമാണ് ഇങ്ങനെ ഉണങ്ങിക്കിടക്കുന്നത്. മഴക്കാലമെത്തി ജലക്ഷാമം മാറിയിട്ടും ഒരാളും ഇവിടെക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നതിന് ഈ ദൃശ്യങ്ങൾ സാക്ഷ്യം.
രണ്ടുമാസത്തോളമായി നീന്തൽക്കുളം പൂട്ടിക്കിടക്കുന്നു. വരൾച്ചയെതുടർന്നാണ് കുളം അടച്ചത്. മഴക്കാലമെത്തിയതോടെ ജലഅതോരിറ്റി കുളത്തിലേക്കുള്ള ജലവിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു പ്രതീക്ഷ. കുട്ടികൾ പരിശീലിച്ചിരുന്ന പോർട്ടബിൾ നീന്തൽക്കുളത്തില്‍ വെള്ളം മാറ്റിയിട്ട് നാളുകളേറെയായി.
ഇന്നിത് കൊതുകുകൾക്ക് വളരാനുള്ള ഇടം മാത്രം. വേനല്‍ അവധിക്കാലത്തെ നീന്തൽക്ലാസ് പാതിവഴിയിൽ നിലച്ചു. 510 കുട്ടികൾക്ക് അടച്ചപണവും തിരികെനൽകി. പഴയമീറ്റർ മാറ്റി പുതിയമീറ്റർ സ്ഥാപിക്കണമെന്ന് ജലഅതോരിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നവീകരണത്തിലെ അപാകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.