കൊല്ലം - ചെങ്കോട്ട സംസ്ഥാനാന്തരപാതയിൽ തെൻമല മുരുകൻപാഞ്ചാൽ പാലത്തിന്റെ വശങ്ങളിൽ നിന്ന് മണ്ണ് ഇടിഞ്ഞൂവീഴുന്നു. പാലത്തിന്റെ വശങ്ങളിൽ നിന്ന് മണ്ണ് ഇടിയുന്നത് പാലത്തെ അപകടത്തിലാക്കുമോ എന്നും ദേശീയപാതയിലൂടെയുള്ള ഗതാഗതം നിലച്ചേക്കുമോ എന്നുമാണ് ആശങ്കയുയരുന്നത്.
കൊല്ലം ചെങ്കോട്ട് ദേശീയപാത കടന്നുപോകുന്ന തെൻമലയിലെ മുരുകൻപാഞ്ചാൽ പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് മണ്ണിടിഞ്ഞ് ഇറങ്ങുന്നത്. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ മണ്ണിടിച്ചിലിന്റെ ശക്തികൂടുന്നതു കൊണ്ട് വളരെ ശ്രദ്ധിച്ചുമാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മണ്ണിടിഞ്ഞിറങ്ങി പാലം തകരുന്നതിന് മുൻപ് അറ്റകുറ്റപ്പണി നടത്താനുള്ള നടപടികൾ എൻ എച്ച് വിഭാഗം ആരംഭിച്ചു.സമാന്തര പാലം പോലുമില്ലാത്ത ദേശീയപാതയിൽ മുരുകൻ പാഞ്ചാൽ പാലം തകരാറിലായാൽ ആര്യങ്കാവ് വഴി തമിഴ്നാടുമായിലേക്കുള്ള ഗതാഗതസൗകര്യം നിലയ്ക്കും.മുരുകൻപാഞ്ചാൽ പാലത്തിന് ചേർന്ന് പുതിയ പാലം നിർമിക്കാൻ തുകഅനുവദിച്ചെങ്കിലും പലകാരണങ്ങളാൽ നിർമാണം നീണ്ടു പോവുകയാണ്.