തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാതശിശുവിന് പ്ലേറ്റ്്ലെറ്റ് മാറി നൽകിയ സംഭവം വിവാദമാകുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ സസ്പെന്റ് ചെയ്തു. എന്നാൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉന്നതരെ രക്ഷിക്കാനാണ് ജീവനക്കാരെ മാത്രം ബലിയാടാക്കിയതെന്നും ആരോപണം.കഴിഞ്ഞ ദിവസമാണ് ഒ.ബി.എന്നിൽ ചികിൽസയിലുള്ള കുട്ടികൾക്ക് പ്ലേറ്റ്്ലെറ്റ് മാറി നൽകിയത്.
ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ സസ്പെന്റ് ചെയ്തത്. നവജാതശിശുക്കൾക്ക് രക്തഘടകമായ പ്ലേറ്റ്്ലെറ്റ് മാറി നൽകിയത് വിവാദമായതോടെയായിരുന്നു അന്വേഷണ കമ്മിഷനെ നിയമിച്ചത്.പ്ലേറ്റ് ലെറ്റ് മാറി നൽകിയതു കൊണ്ട് കുട്ടികൾക്ക് കുഴപ്പമുണ്ടായില്ലെന്നും ആശുപത്രി പുറത്തിറക്കിയ പത്ര കുറിപ്പിൽ പറയുന്നു. ഡൗൺസിൻഡ്രോം അസുഖത്തിന് നൽകേണ്ട പ്ലേറ്റ്്ലെറ്റാണ് ശ്വാസം മുട്ടൽ അസുഖമുള്ള കുഞ്ഞിന് നൽകിയത്. പ്ലേറ്റ്ലെറ്റ് മാറിപ്പോയതോടെ കുട്ടിക്ക് ശാരീക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ ബഹളം വെച്ചു.ഇതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടർമാർ സംഭവസമയത്ത് സ്ഥലത്തില്ലെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.