മരണത്തിലേയ്ക്ക് നീങ്ങുന്ന പള്ളിക്കലാറിന്റെ പുനർജീവനത്തിന് സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി ബൃഹത്പദ്ധതി. പള്ളിക്കലാറിന്റെ കരകളിൽ കണ്ടൽ തൈകളും മുളകളും നട്ട് പിടിപ്പിച്ചുള്ള പുഴ സംരക്ഷണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വരൾച്ചമാറി മഴയെത്തിയെങ്കിലും ജലാശയങ്ങളെ സംരക്ഷിക്കുന്ന് ഭാവിമുന്നിൽകണ്ടുള്ള പദ്ധതിക്കാണ് സി.പി.എം കൊല്ലം ജില്ലാകമ്മിറ്റി തുടക്കമിട്ടത്.അനധികൃതമായ മണലെടുപ്പും കയ്യേറ്റവും മാലിന്യം തള്ളലും കൊണ്ട് നശിപ്പിച്ച പള്ളിക്കലാറിന്റെ പുതുജീവന് നേതൃത്വം ഏറ്റെടുത്തിരിക്കെയാണ് സി.പി.എം. പുഴയുടെ കരകളിൽ കണ്ടൽ ചെടികളും മുളയും നട്ടാണ് പാർട്ടിയുടെ പരിസ്്ഥിതി ഇടപെടൽ കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. മാലിന്യങ്ങൾ പുഴയിലേക്് തള്ളരുതെന്നും ഉറവിടത്തൽ തന്നെ മാലിന്യംസംസ്്ക്കരണത്തിന് ജനങ്ങൾ തയാറാവണമെന്നും കോടിയേരി പറഞ്ഞു
ഒരു കാലത്ത് ജലസമൃദ്ധമായിരുന്നുവെന്ന പള്ളിക്കലാറ് പഴയരൂപത്തിലാക്കുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷതവഹിച്ച കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊല്ലം ജില്ല പഞ്ചായത്താണ് പുഴയുടെ തീരങ്ങളിൽ നടുന്നതിന് തൈകൾ വിതരണം ചെയ്തത്. പത്തനംതിട്ട കൊടുമണ്ണിൽ തുടങ്ങി 42 കിലോമീറ്റർ ഒഴുകിയാണ് പള്ളിക്കലാർ കൊല്ലം വട്ടക്കായലിൽ പതിക്കുന്നത്.