ശബരിമല കൊടിമരത്തിനുള്ള പറകളുമായുള്ള ഘോഷയാത്ര പമ്പയിലേയ്ക്ക് പുറപ്പെട്ടു. പ്രത്യേക ചടങ്ങുകൾ പൂർത്തിയാക്കി രാവിലെ പരുമലയിൽ നിന്നാണ് യാത്ര തുടങ്ങിയത്. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ പമ്പയിലെത്തും.
പ്രധാന ശിൽപി അനന്തൻ ആചാരിയുടെ പരുമലയിലെ പണിശാലയിലാണ് പറയുടെ നിർമാണം പൂർത്തിയാക്കിയത്. ഇതിൽ അഷ്ടദിക്പാലകരുടെയും വാഹനത്തിന്റെയും വിഗ്രഹങ്ങൾ പഞ്ചലോഹത്തിലും ബാക്കിയുള്ളവ ചെമ്പിലുമാണ് തീർത്തത്. കൊടിമരത്തിന് 15 പറകളാണുള്ളത്. കൊടിമരത്തിന്റെ മാതൃകയിൽ ഇവ ക്രമപ്പെടുത്തി അളവുകളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയാണ് പമ്പയിലേയ്ക്കുള്ള യാത്ര തുടങ്ങിയത്.
പറയിൽ സ്വർണം പൊതിയുന്ന ജോലികൾ അടുത്തദിവസം പമ്പയിൽ തുടങ്ങും. കൊടിമരത്തിനായി പണിത് 32 കൂട്ടം ആയുർവേദ മരുന്നുകൾ ചേർത്തുണ്ടാക്കിയ തൈലത്തിൽ ആറുമാസമായി ഇട്ടിരിക്കുന്ന തേക്കുതടിയും ഉടൻ പുറത്തെടുക്കും. മേയ് 22 നാണ് കൊടിമരവുമായുള്ള ഘോഷയാത്ര പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് പുറപ്പെടുന്നത്. 25 ന് കൊടിമരം സ്ഥാപിക്കും.
Advertisement