ജനസാഗരത്താൽ നിറഞ്ഞ് തിരുവനന്തപുരം സിവിൽ സ്റ്റേഷൻ. മുഖ്യമന്ത്രിയുടെ ജനസാന്ത്വന പദ്ധതിപ്രകാരം ധനസഹായത്തിനായി അപേക്ഷ നൽകാന്‍ ആളുകള്‍ തിക്കിത്തിരക്കി. രണ്ടുലക്ഷത്തിലധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര ആഴ്ചയായി തിരുവനന്തപുരം കലക്ടറേറ്റില്‍ ഇതേ തിരക്കുണ്ട്. ജീവിതം വഴിമുട്ടിയവർക്കും, സന്നദ്ധസംഘടനകൾക്കും, വൃദ്ധജനങ്ങൾക്കും, പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്കുമുള്ള ധനസഹായവും, 60 കഴിഞ്ഞ വിധവകൾക്കുള്ള 10,000 രൂപ ആനുകൂല്യവും തേടിയെത്തിയവരാണിതെല്ലാം.
പത്തുമണിമുതലാണ് അപേക്ഷ സ്വീകരിക്കുന്നതെങ്കിലും നേരത്തെ അപേക്ഷസമർപ്പിക്കാനെത്തിയവരുടെ നീണ്ടനിര പ്രത്യക്ഷപ്പെടും. അപേക്ഷസ്വീകരിക്കാൻ കൗണ്ടറുകൾ പലതുണ്ട്. എന്നാൽ ബഹളത്തിന് കുറവില്ല. പിടിപ്പതുപണിയുണ്ട് അപേക്ഷസ്വീകരിക്കാനിരിക്കുന്നവർക്ക്. കലക്ടറേറ്റിൽ നൽകേണ്ട അപേക്ഷ തയാറാക്കിനൽകുന്നവർക്ക് തിരക്ക് മുതൽക്കൂട്ടാണ്.
കെ.എസ്.ആർ.ടി.സിയിലും സ്വകാര്യബസിലുമൊക്കെ കാലുകുത്താൻ ഇടമില്ലാത്തനിലയിലാണ്. പത്തുമണികഴിഞ്ഞാൽ ജനബാഹുല്യത്താൽ കലക്ടറേറ്റിനുമന്നിൽ ഗതാഗത തടസവും. യോഗ്യയില്ലാത്തവരും അപേക്ഷനൽകാനെത്തുന്നവരിലുണ്ടെന്ന് ആക്ഷേപമുണ്ട്.