ഇരുന്നൂറിലധികം പട്ടികജാതി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പത്തനംതിട്ട തലയറമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്കായുള്ള കാത്തിരിപ്പ് മൂന്ന് വർഷം പിന്നിടുന്നു. നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതി നൽകാൻ കെഎസ്ഇബി തയാറാകാത്തതാണ് പ്രതിസന്ധി.
മലയടിവാരത്തിൽ നിന്ന് വെള്ളം ശേഖരിച്ച് 180 പടവുകൾ കയറിയാണ് വീടുകളിൽ കുടിവെള്ളമെത്തിക്കുന്നത്. പ്രായഭേദമില്ലാതെ നിലനിൽപ്പിനായി പോരാടുകയാണിവർ. ആരുടെയും മനസലിയിക്കുന്ന കാഴ്ച.
ഇത് മണിയൻ. തലയറമുരുപ്പ് കോളനിയിലെ 200 ലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ ടാങ്ക് നിർമാണത്തിനായി സ്വന്തമായുള്ള ഭൂമി സൗജന്യമായി നൽകി. ആവശ്യം ലളിതമാണ്.
വലിയകുളം കുഴിച്ചു. പൈപ്പുകൾ സ്ഥാപിച്ചു. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി നൽകാതെ കെസ്ഇബി ഉടക്കിട്ടു. ഒരുതവണ കോളനിയിലെത്തി ഈ ദുരിതം ഉദ്യോഗസ്ഥർ നേരിൽക്കണ്ടാൽ നിലവിലെ മുടന്തൻ ന്യായങ്ങൾ പിന്നീട് ഉന്നയിക്കില്ല.