തിരുവനന്തപുരം കാട്ടാക്കട ചായ്ക്കുളത്ത് സി.പി.എം- ബി.ജെ.പി.സംഘർഷം. പരുക്കേറ്റ ആറ് സിപിഎം പ്രവര്‍ത്തകരെയും അഞ്ച് ബിജെപി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
കീഴ്‌വാണ്ട ശിവശക്തി ക്ഷേത്രത്തിൽ വിറക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സിപിഎം അനുകൂലികള്‍ വിറകു കൊണ്ട് പോയ വാഹനത്തെ തടഞ്ഞു നിറുത്തി ഡ്രൈവറെ മർദിക്കുകയും വലിച്ചിറക്കുകയും ചെയ്തു. സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐ. യുടെയും ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി.
ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കും അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടു സ്ത്രീകളുളുമുണ്ട്. രാത്രി പതിനൊന്നുമണിക്കുശേഷവും ഇരുവിഭാഗവും പിരിഞ്ഞുപോകാതെ പരസ്പരം വെല്ലുവിളിച്ചതോടെ പ്രദേശം സംഘര്‍ഷ ഭരിതമായി. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. രണ്ടുപൊലീസുകാര്‍ക്കും കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്