പുരുഷന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്കേന്തുന്ന കൊല്ലം കൊറ്റംകുളങ്ങര ചമയവിളക്കെടുപ്പ് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. നൂറു കണക്കിന് ഭക്തരാണ് വ്രതശുദ്ധിയോടെ ചടങ്ങിൽ പങ്കെടുത്തത്. കാലികളെ മേച്ചിരുന്ന കുട്ടികൾക്ക് ദേവസാന്നിധ്യം ദൃശ്യമായപ്പോൾ സ്ത്രീവേഷം കെട്ടി അനുഗ്രഹം തേടിയതാണ് ആചാരത്തിന്റെ ഐതീഹ്യം
ദേവീ കടാക്ഷത്തിനായി സ്ത്രീ വേഷം കെട്ടി അവർ അംഗനമാരായി. വേഷപകർച്ചയിൽ മാത്രമല്ല വാക്കിലും നോക്കിലുമെല്ലാം അസൽ അംഗനമാർ.വ്രത ശുദ്ധിയോടെ ചമയവിളക്കേന്തി ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി അണിനിരന്നു. ഐതീഹ്യ പെരുമയേറുന്ന അപൂർവ ആചാരത്തിനെത്തിയത് പ്രാർഥനകളോടെയെന്ന് ഭക്തരുടെ സാക്ഷ്യം
ചമയവിളക്കേന്തി ഭക്തർ അണിനിരന്നതിനു ശേഷമായിരുന്നു ദേവിയുടെ എഴുന്നള്ളത്ത്. ആറാട്ടിനു ശേഷം പ്രത്യകം തീർത്ത പന്തലിൽ വിശ്രമം. അഭീഷ്ട കാര്യ സിദ്ധിക്കായി ചമയവിളക്കെടുത്ത് പ്രാർഥന മന്ത്രങ്ങ ജ്യമായി പുലരുവോളം ഭക്തർ ക്ഷേത്രത്തിൽ കഴിച്ചുകൂട്ടി