ജിഷ്ണു പ്രണോയിയുടെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ അഗതികൾക്ക് സദ്യ വിളമ്പി കുഞ്ഞനിയത്തി അവിഷ്ണ.ജിഷ്ണുവിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ സമരത്തിനൊരുങ്ങുന്നതിനിടെയാണ് വേദനിക്കുന്ന ഒാർമ്മകളുമായി പിറന്നാൾ കടന്നെത്തുന്നത്.
പോയ പിറന്നാളിന് ഏട്ടനെ വിളിച്ചുണർത്തി മധുരിക്കുന്ന ആശംസകളും മിഠായികളും നൽകിയത് കുഞ്ഞനിയത്തി ആയിരുന്നു.ഈ പിറന്നാളിന് വിളിച്ചാലും കേൾക്കാത്ത ദൂരത്താണ് അവിഷ്ണയുടെ ഏട്ടൻ പക്ഷെ സമ്മാനങ്ങൾ വാങ്ങാൻ കരുതിവെച്ച പണം ഇത്തവണ ഏട്ടന്റെ ഒാർമ്മകൾക്ക് പിറന്നാളൂട്ടാൻ മാറ്റിവെച്ചു അനിയത്തി.വടകര തണൽ അഗതി മന്ദിരത്തിലെത്തി അന്തേവാസികൾക്ക് വിളമ്പിയ ചോറുരുള മറ്റൊരു ലോകത്തിരുന്ന് ജിഷ്ണു സ്വീകരിക്കുമെന്ന് അനിയത്തിയ്ക്കറിയാം
ബന്ധുക്കളും ജിഷ്ണുവിന്റെ സുഹൃത്തുക്കളും അവിഷണയോടൊപ്പം പിറന്നാൾ സദ്യ വിളമ്പാനെത്തി,നിറഞ്ഞ മനസ്സോടെ സദ്യയുണ്ട അമ്മമാരാടെല്ലാം ഏട്ടന് വേണ്ടി പ്രാർഥിയ്ക്കണമെന്ന് മാത്രം നിറ കണ്ണുകളോടെ അവൾ പറഞ്ഞു.ഒപ്പം പതിനെട്ട് പിറക്കും മുമ്പ് ജിഷ്ണു പ്രിയപ്പെട്ടവരോട് വിടപറയാൻ കാരണക്കാരയാവരെ കണ്ടെത്തണമെന്ന പ്രാർഥനയും