ഖത്തർ പ്രതിസന്ധിക്കിടെ കോഴിക്കോട്ട് ഒറ്റ ദിവസം റദ്ദായത് ദോഹ വഴിയുള്ള അഞ്ഞൂറിലധികം യാത്രടിക്കറ്റുകൾ. ജിദ്ദയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ദോഹ വഴി കണക്ഷൻ ഫ്ളൈറ്റുകൾ ബുക്ക് ചെയ്തവരാണ് യാത്ര റദ്ദാക്കിയത്. ടിക്കറ്റ് നിരക്ക് വർധിക്കുമെന്ന സൂചനയും ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട്.
ഉംറക്ക് പോയവരും തയ്യാറെടുപ്പുകൾ നടത്തുന്നവരുമടക്കം ആയിരകണക്കിന് യാത്രക്കാരണ് ഖത്തർ പ്രതിസന്ധിയിൽ കുടങ്ങിയിരിക്കുന്നത്. .ഉംറ കഴിഞ്ഞ് ജിദ്ദയിൽ നിന്നും ദോഹ വഴി മടക്ക ടിക്കറ്റെടുത്തവരെല്ലാം യാത്ര റദ്ദ് ചെയ്തിരിക്കയാണ്. ട്രാവൽ ഏജൻസികൾ മറ്റ് കണക്ഷൻ ഫ്ളൈറ്റുകൾ ഇവർക്കായി ഏർപ്പാട് െചയ്യുന്ന തിരക്കിലും.ജിദ്ദയിലേക്ക് കോഴിക്കോട് നിന്നും നേരിട്ട് സർവീസില്ല. .ഉള്ളതെല്ലാം ദോഹ വഴിയോ അബുദാബി വഴിയോ ഉള്ള കണക്ഷൻ വിമാനങ്ങളാണ്.ജിദ്ദയിലേക്ക് കോഴിക്കോ് നിന്നും ടിക്കറ്റെടുത്തവരും കുടുങ്ങിയിരിക്കുകയാണ്.
യുഎഇ ബഹ്റിൻ സൗദി വഴിയുള്ള ഫ്ളൈറ്റുകളെല്ലാം ഖത്തർ എയർ വെയ്സ് അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്,ഈ രാജ്യങ്ങളുടെ ആകാശ അതിർത്തി മറികടന്ന് ഖത്തറിലേക്ക് പോകാനാവില്ല രം പാകിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളുടെ ആകാശ അതിർത്തി ഉപയോഗപ്പെടുത്തിയാൽ കേരളത്തിൽ നിന്നും ദോഹയിലെത്താൻ 40മിനിറ്റ് വൈകും.കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ കൂടുതൽ ഇന്ധനം ചിലവാകും ഇതുവഴി യാത്രനിരക്കും കൂടും.