പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിന് അംഗീകാരം കിട്ടാത്തതില്‍ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പങ്കുണ്ടെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് വേണ്ടിയാണ് പാരിപ്പള്ളിയെ തകർക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാരിപ്പള്ളിയോട് ആരോഗ്യവകുപ്പ് കാട്ടുന്ന അവഗണയെപ്പറ്റിയുള്ള മനോരമ ന്യൂസ് പരമ്പരയോട് പ്രതികരിക്കുകയായിരുന്നു എം.പി.
മികച്ച നിലവാരത്തിൽ നിർമ്മിച്ച് ഇ.എസ്.ഐ കോർപ്പറേഷ൯ സംസ്ഥാന സർക്കാരിന് കൈമാറിയ കോളജിനെ തകർക്കുന്നത് ആരോഗ്യവകുപ്പ് തന്നെയാണെന്ന് ശരിവെയ്ക്കുകയാണ് എ൯ കെ പ്രേമചന്ദ്ര൯. പാരിപ്പള്ളി സർക്കാർ കോളജ് യാഥാർഥ്യമായാൽ നഷ്ടമുണ്ടാകുന്നത് മൂന്ന് സ്വകാര്യ മെഡിക്കൽ കോളുകൾക്കാണ്. ഇ.എസ്.ഐ റഫറ൯സ് വഴി ലഭിക്കുന്ന വലിയ തുകയും നഷ്ടമാകും.ഈ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് വേണ്ടിയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പടെയുള്ള ആരോഗ്യവകുപ്പ് ഉന്നതർ ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്ര൯ പേരെടുത്ത് പറയാതെ വിമർശിച്ചു.
പ്രവർത്തിച്ചു കൊണ്ടിരുന്ന ലേബർ റൂമും ഐസിയുവും മെഡിക്കൽ കൗൺലി൯െ പരിശോധന സമയത്ത് പൂട്ടിയിട്ടിരുന്നു. ഓരോ പരിശോധനയിലും അംഗീകാരം ലഭിക്കാതിരിക്കാനുള്ള കാരണങ്ങൾ കൂടിവരികയുമാണ്.ഉദ്യോഗസ്ഥ തലത്തിലുള്ള ഈ ഗുരുതര വീഴ്കൾ മനപൂർവമായിരുന്നു എന്ന സംശയം എ൯ കെ പ്രേമചന്ദ്രന്റെ ആരോപണത്തോടെ ബലപ്പെടുകയാണ്.