സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ നാലു മരണം. എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞ് ഒരുകുംടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പാലക്കാട് കാഴ്ചപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
പുത്തന്‍വേലിക്കര കണക്കന്‍കടവില്‍ കൈവരിയില്ലാത്ത റോഡാണ് മൂന്നുപേരുടെ ജീവനെടുത്തത്. ബന്ധുവീട്ടിലെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ തോട്ടിലേക്കു മറിഞ്ഞു. പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി മെര്‍വിന്റെ അമ്മ മേരി, ഭാര്യ ഹണി , മകന്‍ ആരോണ്‍ എന്നിവരാണ് മരിച്ചത്. തോട്ടിലെ നീരൊഴുക്കിൽപ്പെട്ട് കാണാതായ ആരോണിന്‍റെ മൃതദേഹം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണ്ടെത്തിയത്. വാഹനമോടിച്ചിരുന്ന മെര്‍വിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
പാലക്കാട് കാഴ്ചപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ കൊടുമ്പ് സ്വദേശി ശെല്‍വരാജ് മരിച്ചത്.ദേശീയപാതയില്‍ സര്‍വീസ് റോഡില്‍ നിന്ന് എതിര്‍ദിശയിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്ന് വന്ന കാറാണ് ശെല്‍വരാജ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.