E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:04 PM IST

Facebook
Twitter
Google Plus
Youtube

ചവറയിൽ നടപ്പാലം തകർന്ന് മൂന്ന് സ്ത്രീകൾ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ചവറ കെ.എം.എം.എല്‍ പരിസരത്തെ നടപ്പാലം തകര്‍ന്നുവീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു. മുപ്പതോളംപേര്‍ക്ക് പരുക്കേറ്റു. കെ. എം. എം. എല്ലിനെെതിരെ സമരത്തിന് എത്തിയ നാട്ടുകാരും ഒപ്പം കമ്പനി ജീവനക്കാരും ഉള്‍പ്പെടെ എഴുപതോളം പേര്‍ ദേശീയജലപാതയ്ക്ക് കുറുകേയുള്ള പാലത്തില്‍ ഒന്നിച്ചുകയറിയതാണ് ദുരന്തത്തിനിടയാക്കിയത്. 

കെ.എം.എം.എല്ലിനുമുന്നില്‍ സംഘടിപ്പിച്ച സമരത്തിനുശേഷം കമ്പനിയിലേക്ക് മടങ്ങിയവരാണ് പാലം തകര്‍ന്ന് ദേശീയജലപാതയുടെ ഭാഗമായ തോട്ടില്‍ വീണത്. എഴുപതോളം പേര്‍ ഒരുമിച്ചുകയറിയതോടെ പന്ത്രണ്ടുവര്‍ഷം മുന്‍പ് നിര്‍മിച്ച ഇരുമ്പുപാലം തകരുകയായിരുന്നു. അന്‍പതോളം പേര്‍ വെള്ളത്തില്‍ വീണു. ചവറ കൈരളി ഹൗസില്‍ ശ്യാമള ദേവി, ചവറ സ്വദേശികളായ അന്നമ്മ, ആഞ്ചലീന എന്നിവരാണ് മരിച്ചത്. തകര്‍ന്നപാലം ഉയര്‍ത്തിയപ്പോഴാണ് അന്നമ്മയുടെയും ആഞ്ചലീനയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരുക്കേറ്റവരെ കെഎംഎംഎല്ലിന്റെ വാഹനങ്ങളില്‍ ചവറയിലേയും കരുനാഗപ്പള്ളിയിലേയും ആശുപത്രികളില്‍ എത്തിച്ചു. 

പരുക്കേറ്റവരുടെ ചികില്‍സാചെലവ് കമ്പനി വഹിക്കുമെന്ന് കെ.എംഎംഎല്‍ മാനേജ്മെന്റ് അറിയിച്ചു. ശങ്കരമംഗലത്തുനിന്ന് കെ.എം.എംഎല്ലിനുവേണ്ടി മണ്ണ് ശുദ്ധീകരിക്കുന്ന എം.എസ്.യൂണിറ്റിലേക്കുപോകുന്ന വഴിയാണ് തകര്‍ന്ന നടപ്പാലം.