എല്ലാവരുടെയും ചുണ്ടിൽ ആ പാട്ടാണ്. കേരളത്തിൽ മാത്രമല്ല അതിരും അതിർത്തിയും കടന്ന് സംഗതി പറക്കുകയാണ്. ആ പുരികത്തിന്റെ ഖ്യാതിക്കൊപ്പം നെറ്റിചുളിക്കുന്നവരുടെ എണ്ണം വർധിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 1978ൽ പിഎംഎ ജബ്ബാർ രചിച്ച മാപ്പിളപ്പാട്ടാണ് ‘മാണിക്യ മലരായ പൂവി’. അക്കാലത്ത് തലശ്ശേരി റഫീഖ് പാടിയ പാട്ട് ആകാശവാണി നിലയങ്ങൾ പതിവായി പ്രക്ഷേപണം ചെയ്തിരുന്നു. അന്ന് പക്ഷേ റഫീഖ് പുരികം കൊണ്ട് അഭ്യാസം കാണിച്ചിരുന്നയെന്ന് ആർക്കും മനസിലാക്കാനായിട്ടില്ല. സംഗതി റേഡിയോആണല്ലോ.
അപ്പോൾ വരികളെക്കുറിച്ചാണ് വിവാദമെങ്കിൽ അത് അന്നേ ഉണ്ടാകേണ്ടതാണ്. ഇനി ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയതാണ് പുക്കാറായതെങ്കിൽ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്തിനാണ് കോയ ഈ വളഞ്ഞവഴി. നല്ല പച്ച മലയാളത്തിൽകേട്ടങ്ങ് താളം പിടിച്ചാൽപ്പോരേ? അല്ല കല എന്നഅയിറ്റം ഇപ്പോൾ തടവറയിലാണല്ലോ? എല്ലാ നിയമങ്ങളും ശാസനകളും അനുസരിച്ചേ അതിനു പുറത്തുവരാനാകൂ. അത് ഞാനോർത്തില്ല...!