കോഴിക്കോട് നഗരമധ്യത്തിൽ മദ്യപൻമാർ തമ്മിലുള്ള സംഘട്ടനത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കൊടുവള്ളി സ്വദേശി ഷാഫിയെ പാളയം സ്വദേശി ജോബി ബിയർ ബോട്ടിൽ ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. ഷാഫിയെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരമധ്യത്തിൽ മാവൂർ റോഡിനോട് ചേർന്ന് ആളൊഴിഞ്ഞ ഈ ഇടവഴിയിലാണ് വൈകീട്ട് അഞ്ചരയോടെ സംഘർഷമുണ്ടായത്. തലക്കടിയേറ്റ് ഗുരുതരമയ മുറിവുകളോടെ വഴിയിൽ വീണുകിടന്ന ഷാഫിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.പണത്തെചൊല്ലിയുള്ള തർക്കമാണ് സംഘർ·ഷത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. നാട്ടുകാരോട് ഷാഫി തന്നെ ആക്രമിച്ചയാളുടെ വിശദാംശങ്ങൾ പറഞ്ഞു.
നഗരമധ്യത്തിലെ പരസ്യമായ മദ്യപാനം സംബന്ധിച്ച് മനോരമ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കാടുമൂടിക്കിടക്കുന്ന പ്രദേശം മദ്യപന്മാരുടെ സ്ഥിരം താവളമാണെന്ന് നാട്ടുകാർ പറയുന്നു. ഞയറാഴ്ചയും മറ്റ് അവധിദിവസങ്ങളിലും സംഘമായി ആളുകളെത്തും. പലപ്പോഴും സംഘഷങ്ങൾ ഉണ്ടാകാറുണ്ട്
സംഭവമറിഞ്ഞ് പൊലീസ് സ്ഥത്ത് എത്തുന്നതുവരെ ജോബി അവിടെയുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ കടന്നുകളയകയായിരുന്നു. ജോബിക്കായി സമീപപ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ തുടരുകയാണ്.