വയനാട്ടിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി. പതിനേഴുകാരിയായ പെൺകുട്ടി പെൺകുഞ്ഞിന് ജന്മം നൽകിയത് കഴിഞ്ഞ ഡിസംബർ 28നാണ്. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പനമരം സ്വദേശി സിജോ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡനവിവരം പ്രതി മറച്ചുവയ്ക്കുകയായിരുന്നു.
മാനന്തവാടി രൂപതയുടെ കെസിവൈഎം ഭാരവാഹിയായിരുന്ന സിജോ നല്ല മാർക്കോടെ പത്താം ക്ലാസ് വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചാണ് അടുപ്പത്തിലാകുന്നത്. ഇത് മുതലെടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയാണെന്നറിഞ്ഞതോടെ പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഉറപ്പ് നൽകി. സിജോതന്നെ മുൻകൈയെടുത്ത് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രസവം നടത്തുകയായിരുന്നു.
നവജാതശിശുവിനെ കോഴിക്കോട് തന്നെയുള്ള അനാഥാലയത്തിലും ഏൽപ്പിച്ചു. ഇതിനിടയിൽ സിജോയുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പുമായി രംഗത്തെത്തി. ഇതോടെ ആത്മഹത്യയ്ക്കൊരുങ്ങുകയായിരുന്ന സിജോയെ പൊലീസ് രഹസ്യ സന്ദേശത്തെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സോട്ട് കെ. മുഹമ്മദ് ഷാഫി, ഡിവൈഎസ്പി, കൽപറ്റ പെൺകുട്ടിയുടെ രഹസ്യമൊഴി വനിതാ സെല്ലിന്റെ സഹായാത്താൽ രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചിട്ടും പൊലീസിൽ അറിയിക്കാതിരുന്ന ആശുപത്രി അധികൃതർക്കെതിരെയും കുഞ്ഞിനെ സൂക്ഷിച്ച അനാഥാലയത്തിനെതിരെയും നിയമനടപടി ഉണ്ടായേക്കും.