കോഴിക്കോട് പയ്യോളിയിലും വടകര ചോറോടും പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. രണ്ടിടത്തും പിടിയിലായത് അയൽവാസികളാണ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്
പയ്യോളിയിൽ സഹോദരിമാരാണ് പീഡനത്തിനിരയായത്. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളാണ് പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽ നിന്ന് വീട്ടിലേക്കു മടങ്ങും വഴിയാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരൻതന്നെയാണ് ബാലകൃഷ്ണനാണ് പ്രതി. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് കുട്ടികൾ പീഡനവിവരം പറഞ്ഞത്. ഉടനെ, പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വടകര ചോറോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ എഴുപതുകാരൻ അറസ്റ്റിൽ. ചോറോട് സ്വദേശി കുഞ്ഞിരാമനാണ് പിടിയിലായത്. ഭിന്നശേഷിയുള്ള പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിക്ക് പന്ത്രണ്ട് വയസാണ്.