E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മൽസ്യത്തൊഴിലാളിയെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച അഞ്ച് പേർ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂർ അഴീക്കോട് മൽസ്യത്തൊഴിലാളിയെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച കേസിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. അഴീക്കോട് സ്വദേശികളായ സിയാദ്, ബാബു, മിഖിൽ, സായിൻകുമാർ, ഷിക്കു എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. 

മൽസ്യത്തൊഴിലാളിയായ പള്ളിപ്പറമ്പിൽ സലാമിന് കഴിഞ്ഞ ശനിയാഴ്ച രാത്രി  മർദനമേറ്റത്. അവിഹിതബന്ധമാരോപിച്ച് കൂട്ടം ചേർന്ന് നഗ്നാക്കി വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട ശേഷം ക്രൂരമായി മർദിക്കുകായിരുന്നു. സലാമിന്റെ പരാതിയിൽ പേര് പറഞ്ഞ അഞ്ച് പേരാണ് പിടിയിലായിരിക്കുന്നത്. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു

സലാമിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  മർദിച്ച അഞ്ച് പേരുടെ പേരുകൾ സലാമിന്റെ മൊഴിയിൽ എടുത്തുപറയുന്നുണ്ട്. ഇവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മറ്റ് നാല് പേർ കൂടി മർദനത്തിൽ പങ്കെടുത്തൂവെന്ന് സൂചന ലഭിച്ചു. ഇതടക്കം കേസിലാകെ 9 പ്രതികളെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മർദനം നടന്ന അഴീക്കോട് മേനോൻ ബസാറിൽ താമസിക്കുന്നവരാണ് പ്രതികളെല്ലാം. ഇവർക്കായി രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഒളിവിലാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. 

അതേസമയം മർദനത്തിനിരയായ സലാം നൽകിയ മൊഴിയിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതയും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 9.30ന് വീടിന് സമീപത്തെ വഴിയിൽ നിൽക്കുമ്പോൾ പരിചയത്തിലുള്ള ഒരാൾ വന്ന് വിളിച്ച് സ്ത്രീകൾ താമസിക്കുന്ന വീടിന് സമീപത്തേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് കൂട്ടം ചേർന്ന് മർദിച്ചെന്നുമാണ് പരാതി. എന്നാൽ രാത്രി 12 മണിയോടെ സ്ത്രീകൾ താമസിക്കുന്ന വീട്ടുമുറ്റത്ത് സലാമിനെ കണ്ടതോടെയാണ് സ്ത്രീയുടെ ഭർത്താവടക്കമുള്ളവർ ചേർന്ന് മർദിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 

അതേസമയം മർദനത്തിൽ സലാമിന്റെ നട്ടെല്ലിന് പൊട്ടലുള്ളതായി സ്കാനിങ്ങിൽ കണ്ടെത്തി. ശരീരത്തിലെ മറ്റ് മുറിവുകളും ഗുരുതരമുള്ളതായതിനാൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സലാമിനെ മാറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :