കോഴിക്കോട് മുക്കത്ത് മോഷണം തുടര്‍ക്കഥയാകുന്നു. അടുത്തടുത്ത രണ്ട് വീടുകളിലായി വൻ മോഷണം നടത്തിയ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി. 25 പവനും അമ്പതിനായിരം രൂപയുമാണ് കഴിഞ്ഞദിവസം രാത്രിയില്‍ മോഷ്ടാക്കള്‍ കവര്‍ന്നത്.
കൊടിയത്തൂർ എരഞ്ഞീമാവ് പഞ്ചായത്തുകളിലായി അരകീലോമീറ്റർ വ്യത്യാസത്തിലാണ് രണ്ട് വീടുകളില്‍ മോഷണമുണ്ടയത്.എരഞ്ഞിമാവ് തെഞ്ചീരി പറമ്പ് ഗഫൂറിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ 20പവന്‍ സ്വർണ്ണവും അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപയും നഷ്ടമായി.അടുക്കളയുടെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളടക്കം മോഷണം പോയിട്ടുണ്ട്.
തൊട്ടടുത്ത പ്രദേശമായ കീഴുപറമ്പിലും സമാനമായ രീതിയിൽ മോഷണം നടന്നു.കല്ലായിയിൽ പികെ വീട്ടിൽ മെഹബൂബിന്റെ വീട്ടിൽ നിന്നാണ് നാൽപ്പതിനായിരം രൂപയും സ്വർണ്ണ വളകളും മോഷണം പോയത്.മുൻ വശത്തെ ജനാലയുടെ കൊളുത്ത് മാറ്റിയാണ് കള്ളൻ അകത്ത് കടന്നത്.
പ്രദേശത്ത് അടിയ്ക്കിടെ ഉണ്ടാകുന്ന മോഷണം കണക്കിലെടുത്ത് പൊലീസ് ജാഗ്രത നിർദേശം നൽകി.മുക്കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്