ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനു മുന്നിലെ ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റാൻ ശ്രമം. മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി നഷ്ടമായതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. മരങ്ങൾ മുറിച്ച് മാറ്റുന്നത് പോലീസ് അറിയാന്‍ വൈകിയത് ദുരൂഹത വർധിപ്പിക്കുന്നു.
ഇടുക്കി വണ്ടിപ്പെരിയാര് പോലീസ്റ്റേഷന്റെ ചുറ്റുമുള്ള നാല് ചന്ദന മരങ്ങളാണ് മുറിച്ച് മാറ്റാന് ശ്രമം നടന്നത്. പോലീസ്റ്റേഷന് മുന്വശത്തുള്ള ഒരുമരവും പോലീസ് കോട്ടേഷ്സിന് സമീപത്തെ വലിയ മരവും എസ്.ഐ.യുടെ കോട്ടേഷ്സിന് സമീപത്തെ ഒരുമരവുമാണ് മുറിച്ച് മാറ്റിയത്. തടി പൂര്ണമായും വേര്പ്പെട്ട നിലയിലാണ്. വെളുപ്പിന് രണ്ടരയോടെ മുറിച്ച് മാറ്റിയ മരങ്ങൾ സമീപത്തെ വൈദ്യുതി കമ്പിയിലേക്ക്മറിഞ്ഞു വീണു. വലിയ ശബ്ദം കേട്ടതോടെ നാട്ടുകാർ ഉണർന്നു ഇതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. സ്റ്റേഷന് പരിസരത്ത് നിരവധി ചന്ദനമരങ്ങൾ ഇനിയുമുണ്ട്. മുന്ന്പും സ്റ്റേഷന് പരിസരത്തെ ചന്ദന മരങ്ങള് നഷ്ടപ്പെട്ടിട്ടുണ്ട്. എസ്.ഐ യുടെ കോട്ടേഴ്സില് നിന്നുപോലും ചന്ദന മരങ്ങള് മുറിച്ചിട്ടും ഉദ്യോഗസ്ഥര്