കർണാടകയിലെ ഖടക് ജില്ലയിൽ നാട്ടുകാർ പൊലീസ് സ്റ്റേഷന് തീവച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ശിവാനന്ദ എന്നയാൾ മരിച്ചതിനെ തുടർന്നായിരുന്നു ആക്രമണം.
അനധികൃത മണൽ ഖനനം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് ശിവാനന്ദയെ ലക്ഷേശ്വർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചയോടെ ശിവാനന്ദ മരിച്ചു. പോലീസ് മർദ്ദനമാണ് മരണകാരണം എന്ന് ആരോപിച്ചു മൃതദേഹവുമായി ബന്ധുക്കൾ സ്റ്റേഷൻ ഉപരോധിച്ചു. തുടർന്നു തുടർന്നു നാട്ടുകാർ സംഘടിച്ചെത്തി സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനു തീയിട്ടു.
തുടർന്ന് പോലീസ് സ്റ്റേഷനും തീയിട്ടു. പോലീസുകാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരുക്കില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും ശിവാനന്ദയുടെ ജീവൻ രക്ഷിക്കാൻ ആയില്ലെന്നാണ് പോലീസ് വിശദീകരണം.