സജ്ജയ്‍ലീല ബൻസാലി ചിത്രം പത്മാവതിയുടെ ഷൂട്ടിങ് സെറ്റിനുനേരെ വീണ്ടും ആക്രമണം. മഹാരാഷ്ട്ര കോലാപൂരില്‍ ഷൂട്ടിങ്ങിനായി നിർമിച്ച ചിത്രത്തിന്റെ സെറ്റ് ഒരുസംഘമാളുകൾ തീവച്ചുനശിപ്പിച്ചു. സെറ്റിന് കാവല്‍നിന്നിരുന്ന സുരക്ഷാജീവനക്കാര്‍ക്കുനേരെയും ആക്രമണമുണ്ടായി.
സജ്ജയ്‍ലീല ബൻസാലി സംവിധാനംചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിൻറെ ഷൂട്ടിങ് സെറ്റിനുനേരെ രണ്ടുമാസംമുൻപാണ് രാജസ്ഥാനിലെ ജയ്പൂരിൽവച്ച് ആക്രമണമമുണ്ടായത്. ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന രംഗങ്ങളും, അശ്ലീലരംഗങ്ങളുടെ അതിപ്രസരവുമുണ്ടെന്ന് ആരോപിച്ച് രാജസ്ഥാനിലെ കർണിസേന പ്രവർത്തകരായിരുന്നു അന്ന് അക്രമംനടത്തിയത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ റാണി പത്മാവതിയേയും അലാവുദ്ദീൻ ഖിൽജിയേയും ചേർത്തുള്ള രംഗങ്ങൾ പിൻവലിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.
എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടെ ആക്രമണങ്ങളുണ്ടായ സാഹചര്യത്തിൽ മുംബൈയിലേക്ക് ഷൂട്ടിങ് സെറ്റ് മാറ്റുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ കോലാപൂരിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സിനിമയ്ക്കെതിരെ വീണ്ടും പ്രതിഷേധമുയര്‍ന്നത്. രാത്രിയിൽ ആയുധങ്ങളുമായി സംഘടിച്ചത്തിയ അൻപതോളംവരുന്നസംഘം ആക്രമണംഅഴിച്ചുവിടുകയായിരുന്നു. കാവൽനിന്നിരുന്ന സുരക്ഷാജീവനക്കാരെ അക്രമിച്ചശേഷം സിനിമാസെറ്റിന് പെട്രോളൊഴിച്ച് തീയിട്ടു. സമീപത്തുണ്ടായിരുന്ന കാറുകൾ തല്ലിതകർത്തതു. സെറ്റിലുണ്ടായിരുന്ന മൃഗങ്ങളെയും ഉപദ്രവിച്ചു. ചിത്രത്തിൻറെ അണിയറപ്രവർത്തകരോ താരങ്ങളോ ഈ സമയം സെറ്റിലുണ്ടായിരുന്നില്ല. അതിനാൽ സുരക്ഷാജീവനക്കാരെകൂടാതെ മറ്റാരും അക്രമിക്കപ്പെട്ടില്ല. സംഭവത്തിൽ ആരെയും അറസ്റ്റ്ചെയ്തിട്ടില്ല. ദീപിക പദുകോൺ, രൺവീരർസിങ്,ഷാഹിദ് കപൂർ എന്നിവർ പ്രധാനകഥാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്മാവതി