പൂണെ ഹിൻജെവാഡി ഇൻഫോസിസിൽ കൊല്ലപ്പെട്ട കോഴിക്കോട് പയിമ്പ്ര സ്വദേശി രസീല രാജുവിനെ കമ്പനി മാനേജർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ. പ്രതിയായ സുരക്ഷാ ജീവനക്കാരൻ ബാബൻ സൈക്കിയയെക്കുറിച്ച് രസീല ഒരിക്കലും പരാതി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.
രസീലയുമായി ഫോണിൽ അവസാനം സംസാരിച്ചത് മാതൃ സഹോദരിയുടെ മകൾ ആതിരയാണ്.ഞായറാഴ്ച വൈകുന്നേരം നാലെ അമ്പത്തിയഞ്ചിനായിരുന്നു ഇത്.പൂണെയിൽ നിന്ന് ട്രാൻസഫർ ലഭിക്കാത്തതിലുള്ള സങ്കടത്തിലായിരുന്നു രസീല.സംസാരിച്ചതു മുഴുവൻ മാനേജരിൽ നിന്ന് നേരിടുന്ന മാനസിക സമ്മർദ്ദത്തെകുറിച്ച്.
പൂണെയിൽ ജോലിയിൽ പ്രവേശിച്ച ആദ്യ മൂന്ന് മാസം രസീല വളരെയധികം സന്തോഷത്തിലായിരുന്നു.പിന്നീടുള്ള മാസങ്ങളിൽ മാനേജരിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നതായി സഹോദരനെ അറിയിച്ചിരുന്നു
രസീലയുടെ സ്വർണാഭരണങ്ങൾക്കൊപ്പം കാണാതായ മൊബൈല്‍ ഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷം പൂണെയിലെത്തി മാനേജർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു