കൊട്ടാരക്കരയിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയിൽ 5 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. തലവൂർ ഓലിയോട് കോളനിയിൽ ബി. സത്യനാണ് പിടിയിയായത്. മുഖ്യപ്രതിയും കൊലപാതകം ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയുമായ കല്ലുവാതുക്കൽ സ്വദേശി എസ്. ഗിരീശനാണ് രക്ഷപ്പെട്ടു
ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹനപരിശോധന ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഗിരീശൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു സഹായിയായ സത്യനെ കസ്റ്റിഡിലെടുത്തപ്പോഴാണ് കഞ്ചാവ് കണ്ടത്തുന്നത്. ബിഗ്ഷോപ്പറിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്.ഗിരീഷന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന ലീറ്റർ വാഷും രണ്ടു ലീറ്റർ കളർ ചേർത്ത ചാരായവും കണ്ടെടുത്തു.തിനഞ്ചോളം അബ്കാരി കേസുകളിൽ പ്രതിയാണെങ്കിലും കഞ്ചാവ് കേസിൽ ആദ്യമായാണ് പ്രതിയാകുന്നത്. മ്ദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗിരീശൻ. മുമ്പ് കൊട്ടാരക്കരയിൽ ഓട്ടോറിക്ഷ തൊഴിലാളിയായിയായിരുന്നു. കല്ലുവാതുക്കൽ സ്വദേശിയായ ഗിരീശൻ വിവിധയിടങ്ങളിൽ വാടകവീടുകളിൽ താമസിച്ച് മദ്യവിൽപ്പന നടത്തി വരികയായിരുന്നു.
വർഷങ്ങളായി ഗിരീഷന്റെ സഹായിയായി പ്രവർത്തിക്കുകയാണ് പിടിയിലായ സത്യൻ. ഗിരീശനെ പിടികൂടാൻ നടപടികൾ ഊർജിതമാക്കിയതായി സിഐ വി. റോബർട്ട് പറഞ്ഞു. കൊട്ടാരക്കര എക്സൈസ് ഇൻസ്പെക്ടർ എസ്. ശശികുമാർ, പ്രിവന്റിവ് ഓഫിസർ സുജിത്കുമാർ, ഓഫിസർമാരായ അനിൽകുമാർ, വിഷ്ണു, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.