തൃശൂർ വലപ്പാട് പൊലീസുകാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ വലപ്പാട് സ്വദേശി പ്രണവിനെയാണ് ബെംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടിയത്.
വലപ്പാട് പൊലീസ് സ്റ്റേഷനിലെ ആന്‍റി നാര്‍ക്കോട്ടിക് വിങ്ങിലെ അംഗമായ സിവിൽ പൊലീസ് ഓഫീസർ ടി.ആര്‍ ഷൈനായിരുന്നു കുത്തേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി വലപ്പാട് വട്ടപ്പരത്തി ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. നിരവധി കേസുകളിൽ പ്രതിയായ വലപ്പാട് മുരിയാട് സ്വദേശിയും പെഡലിയെന്നറിയപ്പടുകയും ചെയ്യുന്ന പ്രണവാണ് അറസ്റ്റിലായത്. വട്ടപ്പരത്തിയിൽ കഞ്ചാവ് വിൽപ്പന നടക്കുന്നൂവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വലപ്പാട് എസ്. ഐയുടെ നേതൃത്വത്തിൽ പരിശോധനക്കെത്തിയതായിരുനനു പൊലീസ് സംഘം. പൊലീസിനെ കണ്ട് കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും പ്രണവ് ഷൈനിനെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം പ്രണവ് ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.
കുറ്റകൃത്യങ്ങള്‍ക്ക് ശേഷം സ്ഥിരമായി ഒളിവിൽ കഴിയാറുന്ന കേന്ദ്രങ്ങള്‍ ഒഴിവാക്കി നഗരമധ്യത്തിലെ ഒരു ലോഡ്ജിലാണ് ഒളിവില്‍ കഴിഞ്ഞത്. പ്രണവിനൊപ്പം ഉണ്ടായിരുന്ന കൂട്ടാളികളുടെ നീക്കങ്ങളും,മൊബൈല്‍ഫോണും നിരീക്ഷിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂയിടത്. കൊലപാതകം,കൊലപാതക ശ്രമവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പെഡലി പ്രണവ്. 2014ല്‍ തൃപ്രയാര്‍ ഏകാദശി ദിവസം ത്രിത്തലൂര്‍ സ്വദേശിയായ എഐവൈഎഫ് പ്രവര്‍ത്തകന്‍ ആന്‍സിലിനെ നാട്ടികയില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ്.