ആരാധനാലയങ്ങളും മദ്രസ്സകളും വിവിധ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നട ത്തുന്ന സംഘത്തെ പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. ആറംഗ സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്. ലഹരി മരുന്നിന് പണം കണ്ടെത്താനായിരുന്നു അത്.
നെല്ലായ സ്വദേശി ഷഫീഖ്, മലയങ്ങാട് സ്വദേശി അബ്ദു റഹ്മാന്‍ , അസറൂദീന്‍, സക്കീര്‍ ഹുസൈന്‍, സലിം എന്നിവരാണ് അറസ്റ്റിലായത്. മോഷണ ത്തിനുള്ള ആയുധ സാമഗ്രികളും വാഹനങ്ങളും പിടിച്ചെടുത്തു. മല പ്പുറം പാലക്കാട് ജില്ലകളിലുള്ള ആരാധാനാലയങ്ങളിലെ ഭണ്ഡാര ങ്ങള്‍ കവര്‍ച്ച ചെയ്യുവ്വനരാണിവര്‍. മൊബൈല്‍ ഷോ പ്പുകള്‍, ആര്‍ ച്ചറി ഷോ പ്പുകള്‍, സ്റ്റേഷനറികള്‍ എന്നിവിടങ്ങള്‍ തകര്‍ ത്തും സംഘംമോഷണം നട ത്തിയിരുന്നത്. സംഘ ത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇവരെല്ലാം തന്നെ 25 വയസ്സിനു താഴെ പ്രായമുള്ള യുവാക്കളാണ്. കഞ്ചാവടക്കമുള്ള മയക്കുമരുന്ന് ഉപയോഗ ത്തിന് പണം കെ ത്താനാണ് ഇവർ മോഷണം നട ത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണ, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സംഘത്തിന്‍റെ അറസ്റ്റോടെ ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായതായി പോലീസ് പറഞ്ഞു. രാത്രിയില്‍ ഒരുമി ച്ചു ചേരുന്ന സംഘം ആരാധനാലയങ്ങളുടേയും സ്ഥാപനങ്ങളുടേയും പൂട്ട് പൊളിച്ചാണ് കളവു നടത്തിയിരുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തൊണ്ടി മുതലുകള്‍ കണ്ടെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഘത്തിന് കഞ്ചാവെത്തിക്കുന്ന സംഘത്തെകുറിച്ചും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.