E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തലശേരിയില്‍ അണ്ടല്ലൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഹര്‍ത്താലിനുശേഷം ജില്ലയിലെ സ്ഥിതി സമാധാനപരമാണ്. വിദഗ്ധസംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. 

സന്തോഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തെങ്കിലും കൊലപാതകവുമായുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ളവര്‍ സിപിഎം പ്രവര്‍ത്തകരാണോ എന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. സിപിഎം ആണ് കൊലനടത്തിയതെന്ന് ബിജെപിയും ആര്‍എസ്എസും ആരോപിക്കുമ്പോള്‍ കുടുംബവഴക്കാണ് കൊലയ്ക്കുപിന്നിലെന്ന നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണം വിദഗ്ധരായ പൊലീസുദ്യോഗസ്ഥരെ എല്‍പ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്നും സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ.രാജഗോപാല്‍ എംഎല്‍എയും മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു. 

സന്തോഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുമ്പോഴും കണ്ണൂരില്‍ സ്ഥിതി സമാധാനപൂര്‍ണമാണ്. സ്കൂള്‍ കലോല്‍സവത്തിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ജാഗ്രതപുലര്‍ത്തണമെന്ന് കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ധര്‍മടം, തലശേരി, പാനൂര്‍ മേഖലകളില്‍ കനത്ത പൊലീസ് കാവല്‍ തുടരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :