കാസർകോട് പെരിയയിൽ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ല. അതിനിടെ സാക്ഷികളുടെ സാന്നിധ്യത്തിൽ ദേവകിയുടെ മകനെ പൊലീസ് ചോദ്യം ചെയ്തു.
കഴിഞ്ഞ പതിമൂന്നിനാണ് ദേവകിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തയത്.പാവാട ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം. ദേവകിയുടെ വീടും പരിസരവും കൃത്യമായി അറിയുന്നയാളാണ് കൊലക്ക് പിന്നിലെന്ന് തുടക്കത്തിലേ പൊലീസ് ഉറപ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പെരിയാട്ടടുക്കത്ത് വാടകക്ക് താമസിക്കുന്നവരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.ഇതോടെ ദേവകിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം.മകനടക്കമുള്ളവരെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.ഇതോടെയാണ് കേസിൽ ദൃസാക്ഷികളുടെ സാന്നിധ്യത്തിൽ മകൻ ശ്രീധരനെ ചോദ്യം ചെയ്യുന്ന അസാധാരണ നടപടിയിലേക്ക് പൊലീസ് കടന്നത്. സാക്ഷി മൊഴികളെല്ലാം ശ്രീധരനെതിരാണെന്ന് കണ്ടത്തിയതോടെയാണ് പൊലീസിന്റെ നടപടി.
ശ്രീധരന്‍ നൽകിയ മൊഴിയിൽ വൈരുധ്യമണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഇയാളെ ഹിപ്നോട്ടിസത്തിനും വിധേയനാക്കിയിട്ടുണ്ട്.അതിനിടെ ശാസത്രീയ തെളിവുകൾ കിട്ടാതെ തുടക്കപ്പെട്ട് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകേണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. കൊല്ലപ്പെട്ട ദേവകിയുടെ ശരീരത്തില്‍ നിന്നും കിട്ടിയ മുടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്