സ്വാശ്രയ എൻജിനീയറിങ് കോളജ് കന്റീനിൽ വിളമ്പിയ ബിരിയാണിയിൽ പഴുതാര. കോലഞ്ചേരി SNGS കോളജ് കന്റീനിലാണ് സംഭവം. ഭക്ഷണത്തില്‍ പഴുതാരയെ ചൂണ്ടിക്കാണിച്ചവരെ വിളിച്ചുമാറ്റിനിര്‍ത്തി,, മറ്റുള്ളവരെക്കൊണ്ട് പിന്നെയും മലിനമായ ബിരിയാണി കഴിപ്പിച്ചുവെന്ന് വിദ്യാർഥികൾ പറയുന്നു.
മൂന്നൂറോളം പേർ കോളജ് കന്റീനിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഒരു വിദ്യാർഥിക്ക് ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കിട്ടിയത്. ബിരിയാണി വിളമ്പുന്നത് നിർത്തിവയ്ക്കുന്നതിനുപകരം പരാതിപറഞ്ഞവരെ മാറ്റിനിർത്താനായിരുന്നു കന്റീൻകാരുടെ ശ്രമം.
വിദ്യാർഥികളുടെ പ്രതിഷേധം ഭയന്ന് കോളജിന് ഉച്ചയ്ക്കുശേഷം അവധി നൽകി. കോളജിന്റെ പരിസരത്ത് കണ്ടുപോകരുതെന്ന് വിദ്യാർഥികൾക്ക് കർശന നിർദേശവും നൽകി. നാലുമാസം മുൻപ് ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് കുപ്പിച്ചില്ലുകൾ കണ്ടെത്തിയിരുന്നു. പുറത്തുപറഞ്ഞാൽ ഇന്റേണൽ മാർക്ക് തരില്ലെന്നായിരുന്നു കോളജ് അധികൃതരുടെ ഭീഷണി.
രണ്ടുവർഷം മുൻപ് ഭക്ഷ്യവിഷബാധയെത്തുടർന്ന് കോളജിന് ഒരാഴ്ച അവധി നൽകിയിരുന്നു. സ്വാശ്രയ കോളജുകളിലെ അനാസ്ഥകൾക്കെതിരെ ജനവികാരം ശക്തമായിരിക്കെയാണ് പുതിയ സംഭവം