അനധികൃത പണമിടപാട് പിടികൂടാന്‍ കൊല്ലത്ത് നടത്തിയ ഓപ്പറേഷ൯ ഷൈലോക്കില്‍ ഒരു കോടി രൂപയും നാല്പതു ലക്ഷം രൂപയുടെ ഹാഷിഷും പിടികൂടി. സി പി എം തൊടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട്ടിൽ നിന്ന് പത്തുലക്ഷം രൂപയും അനധികൃത സ്വർണവും രേഖകളും പിടികൂടി.
പുലർച്ചെ അഞ്ചുമുതലാണ് ഓപ്പറേഷ൯ ഷൈലോക്ക് എന്ന രഹസ്യ പദ്ധതി ആരംഭിച്ചത്.കൊല്ലം,കരുനാഗപ്പള്ളി,ഓച്ചിറ എന്നിവിടങ്ങളിൽ നൂറുപേരുടെ വീട്ടിലായിരുന്നു പരിശോധന. തൊടിയൂര്‍ പഞ്ചായത്തിലെമു൯ അംഗവും സിപിഎം എൽ സി അംഗവുമായ സുനില്‍കുമാറിന്റെ വീട്ടില്‍ നിന്ന് 8 ലക്ഷം രൂപയും, പുതിയകാവ് ചിട്ടി രാജുവി൯െ വീട്ടിൽ നിന്ന് 60 ലക്ഷം രൂപയും പിടികൂടി.ഇതെല്ലാെ പുതിയ രണ്ടായിരത്തി൯െ നോട്ടുകളാണ് െറയ്ഡിനിടെ പള്ളിത്തോട്ടം സ്വദേശി ജോസിന്റെ വീട്ടില്‍ നിന്നും 40 ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടിയെങ്കിലും പ്രതി രക്ഷപെട്ടു.
കണക്കിൽപെടാത്ത സ്വർണാഭരണങ്ങളും രേഖകളും പൊലീസ് പിടിച്ചെടുത്തു. നോട്ട് നിരോധനത്തിന് ശേഷവും അനധികൃത പണമിടപാടും ഗുണ്ടാപ്രവർത്തനവും ജില്ലയിൽ വ്യാപകമായതോടെയാണ് ഓപ്പറേഷന്‍ ഷൈലോക്ക് ആരംഭിച്ചത്. ഒരുമാസം മുന്‍പ് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും വളരെ രഹസ്യമായിരുന്നു ഓപ്പറേഷ൯.