നടിയെ ഷൂട്ടിങ് കഴിഞ്ഞു മടങ്ങുമ്പോൾ തട്ടിക്കൊണ്ടു പോയതിനോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി. ഇതിനെ ഒരു നടിക്കുണ്ടായ അനുഭവം മാത്രമായി ചുരുക്കരുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാനായി തന്റെ സഹപ്രവർത്തകയെ പലതവണ വിളിച്ചു, പക്ഷേ ഫോൺ സ്വിച്ച്ഡ് ഒാഫ് ആണ്. എല്ലാ ആർട്ടിസ്റ്റുകളും ഡ്രൈവറേയും മാനേജർമാരെയും നിയമിക്കുമ്പോൾ സൂക്ഷിക്കണം. 15 വർഷം മുമ്പ് തമിഴിലെ ഒരു പ്രമുഖ നടി എന്നോട് ഒരനുഭവം പറഞ്ഞു. അവരുടെ ജീവിതത്തിൽ ൈഡ്രവർ ഉണ്ടാക്കിയ ദുരനുഭവവും കുടുംബം തകർക്കാൻ ശ്രമിച്ചതും കൊലപാതകം വരെ നടത്താൻ ശ്രമിച്ചതുമെല്ലാം. വളരെ ഞെട്ടിക്കുന്നതായിരുന്നു അത്.
ഒാരോരുത്തരും വന്ന് ഡൈവറാകാനും മറ്റും വേണ്ടി ഞാൻ അവിടെ നിന്നിട്ടുണ്ട്, ഇന്നവരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്നൊക്കെ പറയും. പക്ഷെ പിന്നീടായിരിക്കും ഇവരുടെ തനി നിറം പുറത്തു വരുന്നത്. വീട്ടു ജോലിക്കാരെ നിയമിക്കുമ്പോഴും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്ര ക്രിമിനലായ പ്രതി സഞ്ചരിക്കുന്ന കാറിൽ എങ്ങനെ കയറിപ്പറ്റിയെന്ന് എനിക്ക് അവരോടു തന്നെ ചോദിച്ചു മനസിലാക്കണം. നമ്മൾ യാത്രചെയ്യുമ്പോൾ ഒരിക്കലും കെയർലെസ് ആകാൻ പാടില്ല. പലപ്പോഴും ഒറ്റയ്ക്ക് രാത്രിയിൽ യാത്രചെയ്യുന്ന ആളാണ് ഞാൻ. പലരും കൈകാണിക്കാറുണ്ട്. അപ്പോഴോക്കെ വെട്ടിച്ചു പോകാറാണ് പതിവ്. സാധാരണം ഫോട്ടോ എടുത്തു , ഫോർവേഡ് ചെയ്തു എന്നൊക്കെയാണ് മാനേജർമാരുടേയും ഡ്രേവ്രർമാരുടേയും പേരിലുണ്ടാകാറുള്ള പരാതി, എന്നാൽ ഇന്നലെയുണ്ടായ ഇൗ സംഭവം വളരെ ക്രൂരമായിപ്പോയി.
ചുറ്റും കണ്ണുമായി ജീവിക്കുക എന്നാണ് എനിക്ക് സ്ത്രീ സമൂഹത്തോട് പറാനുള്ളത്. ഇത് പലർക്കും സംഭവിക്കുന്നതാണ്. വലിയ വാർത്തയാകുന്നില്ല എന്നേഉള്ളൂ. പത്രത്തിലെ ചെറിയ കോളത്തിൽ ഒതുങ്ങിപ്പോകുകയാണ്. നമുക്ക് വേണ്ടി വാദിക്കാൻ ഇൗ സമൂഹത്തിൽ ആരുമില്ല, കോടതിയുമില്ല, സർക്കാരുമില്ല, അതുകൊണ്ട് വളരെ സൂക്ഷിക്കുക, ഭാഗ്യലക്ഷമി മനോരമ ന്യൂസിനോട് പറഞ്ഞു.