പ്രമുഖ കോൺഗ്രസ് നേതാവും വീക്ഷണം ദിനപത്രത്തിന്റെ എം.ഡിയുമായ ബെനനി ബഹ്നാനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. 2013 ൽ പത്രത്തിൽ വന്ന വാർത്ത മാനഹാനി ഉണ്ടാക്കുന്നതാണെന്ന് കാണിച്ച് നൽകിയ ഹർജിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് ഹോസ്ദുർഗ് കോടതിയാണ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.
തൃക്കരിപ്പൂർ ഇടയിലക്കാട് നഗവനത്തില ഭണ്ഡാരം തകർത്തതുമായി ബന്ധപ്പെട്ട് വീക്ഷണം പത്രത്തിൽ വന്ന വാർത്തയാണ് കേസിനാധാരം. മാണിയാട്ട് മുണ്ടയിലെ ഗോപാലനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെന്നായിരുന്നു വാർത്ത. വാർത്ത െതറ്റാണെന്നും മാനഹാനിയുണ്ടാക്കിയെന്നും കാണിച്ച് ഗോപാലൻ ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. റിപ്പോർട്ടർ, എംഡിയെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി. കേസിൽ നിരന്തരം സമൻസ് അയച്ചിട്ടുംഹാജരകാത്തതിനെ തുടർന്നാണ് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. കേസുമായി മുന്നോട്ട് പോകാനാണ് ഗോപാലന്റെ തീരുമാനം.ഇതോടെ ബെന്നി ബഹ്നാൻ കോടതിയിൽ ഹാജരായി ജാമ്യമെടുക്കേണ്ടിവരുമെന്നുറപ്പാണ്