വെട്ടേറ്റ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ബാബുരാജ്. ആശുപത്രി കിടക്കയില്‍ നിന്ന് ഫേസ് ബുക്കിലൂടെയാണ് ബാബുരാജിന്റെ പ്രതികരണെ എത്തിയത്. ബാബുരാജ് പണം നല്‌കിയില്ല തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് ബാബുരാജിനെതിരെ നാട്ടുകാര്‍ ഉന്നയിച്ചിരുന്നത്.
ചൊവ്വാഴ്ചയാണ് ഇരുട്ടുകാനത്തെ റിസോർട്ടിലെ കുളം വൃത്തിയാക്കുന്നതിനിടെ നടൻ ബാബുരാജിന് വെട്ടേറ്റത്. ഇടതു നെഞ്ചിലും കൈയ്ക്കും പുറത്തും മുറിവേറ്റ ബാബുരാജ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നടന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്യുവിനെതിരെ വധശ്രമത്തിനും ഭാര്യ ലിസിക്കെതിരെ പ്രേരണക്കൂറ്റം ചുമത്തിയാണ് കേസെടുത്തത്. മാത്യുവിന്റെ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ബാബുരാജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അയല്‍വാസികള്‍ ഉന്നയിച്ചിരുന്നു
പ്രതികളായ ദമ്പതികള്‍ റിമാന്‍ഡിലാണ്. പലര്‍ക്കും അവകാശമുള്ള ഭൂമി അത് മറച്ച് വച്ച് വില്‍പന നടത്തിയെന്നാണ് ബാബുരാജിന്റെ ആരോപണം,