ആലപ്പുഴയില്‍ പട്ടാപ്പകല്‍ ഭൂട്ടാന്‍ സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പഠനത്തിന്‍റെ ഭാഗമായി പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചതിന് കുട്ടനാട് ചെമ്പുംപുറം സ്വദേശി രാജീവാണ് അറസ്റ്റിലായത്. ജില്ലാപൊലീസ് മേധാവിയുടെ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
ഈ മാസം ആറിനാണ് ആലപ്പുഴ മുല്ലയ്ക്കലിൽ വെച്ച് ഭൂട്ടാൻ സ്വദേശിനിയായ യുവതിയെ ബൈക്കിലെത്തിയാൾ കയറിപ്പിടിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളുടെ രേഖാചിത്രം തയാറാക്കി. നിരവധിയിടത്ത് ഈ ചിത്രങ്ങള്‍ എത്തിച്ച് പരിശോധിച്ചെങ്കിലും ഗുണമുണ്ടായില്ല. ഇതിനിടെ സംഭവസ്ഥലത്തെ സ്വകാര്യ സ്ഥാപനത്തിന്‍റെ സിസിടിവിയില്‍നിന്നും പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. അവ്യക്തമായ ദൃശ്യങ്ങള്‍ പരിശോധിച്ച ചിത്രകാരന്‍ ഇതുപയോഗിച്ച് പുതിയ രേഖാചിത്രം തയ്യാറാക്കി. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. നഗരത്തിലെ സാധാരണക്കാരുടെ അരുകില്‍ ചിത്രവുമായെത്തിയ പൊലീസ് തന്ത്രം വിജയിച്ചു. ക്ഷേമനിധി ഓഫീസിൽ താൽക്കാലിക ജീവനക്കാരനായ രാജീവെന്നെ ശ്രീരണദിവെയാണ് പ്രതിയെന്ന് ഉറപ്പിച്ച പൊലീസ് പിന്നീട് ഇയാളുടെ ഫോട്ടോ സംഘടിപ്പിച്ചു. ചിത്രം കണ്ട ഭൂട്ടാന്‍ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.