E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 01:11 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച മോഷ്ടാവും കൂട്ടാളിയും പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാല്‍പത് ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശി ഷെമീര്‍ സഹായി തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി ജെയം എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

എറണാകുളം കെ.എസ്.എന്‍ മേനോന്‍ റോഡിലെ ചെമ്പകശേരി വീട്ടില്‍ നിന്നാണ് 40 ലക്ഷം രപൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങള്‍ മോഷണം പോയത്. കഴിഞ്ഞമാസം ഒന്‍പതിനായിരുന്നു മോഷണം. കിടപ്പുമുറിയിലെ ഭിത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കൊല്ലം കുണ്ടറ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ടൈറ്റാനിക് ബിജു എന്നറിയപ്പെടുന്ന ഷെമീര്‍ മോഷ്ടിച്ചത്. മുറിയിലെ എ.സി.കേടായിരുന്നതിനാല്‍ ജനല്‍ തുറന്നിട്ടിരുന്നു. ജനലിലൂടെ തറതുടയ്ക്കുന്ന മോപ്പ് ഉപയോഗിച്ച് അലമാരയിലിരുന്ന ആഭരണങ്ങളടങ്ങിയ ബാഗ് പ്രതി കൈക്കലാക്കുകായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നശേഷമാണ് ആഭരണങ്ങള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ദിണ്ടിഗലിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണമുതല്‍ ഭാഗികമായി ജെയത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. എറണാകുളം ജില്ലയില്‍ നടന്ന ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് ഷെമീര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :