ഒരുകോടിരൂപയുടെ നിരോധിച്ചനോട്ടുകളുമായി മഹാരാഷ്ട്ര താനെയിൽ അഞ്ചുപേർ അറസ്റ്റിൽ. സ്വകാര്യസ്ഥാപനത്തിൻറെ ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പണംപിടിച്ചെടുത്തത്. രണ്ടുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് നിരോധിച്ചനോട്ടുകളുടെ വൻശേഖരംപിടികൂടുന്നത്.
താനെ മുളുണ്ടിലെ വ്യവസായമേഖലയിൽ നടത്തിയ റെയ്ഡിലാണ് പണംപിടികൂടിയത്. ഇവിടെപ്രവർത്തിക്കുന്ന സ്വകാര്യവ്യവസായ ഗ്രൂപ്പിൻറെ ഓഫീസിൽ അനധികൃതമായി സൂക്ഷിച്ചിരുന്നനോട്ടുകൾ പൊലീസ് കണ്ടെത്തുകയായിരുന്നു. നിരോധിച്ച അഞ്ഞൂറിൻറെ 9965നോട്ടുകളും ആയിരത്തിൻറെ 4998നോട്ടുകളുമാണ് ഇവരുടെ പക്കൽനിന്നും കണ്ടെത്തിയത്. തുടർന്ന് ഓഫീസ് മാനേജരും ജീവനക്കാരുമടക്കമുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായത് എല്ലാവരും മുംബൈ സ്വദേശികളാണ്. എന്നാൽ, നിരോധിച്ച പണം എന്താവശ്യത്തിനാണ് അനധികൃതമായി സൂക്ഷിച്ചതെന്നത് പിടിയിലായവർ പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും താനെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സച്ചിൻപാട്ടീൽ പറഞ്ഞു.
മുളുണ്ടിൽനിന്ന് ഒന്നേമുക്കാൽകോടിരൂപയുടെ കള്ളപ്പണം പിടികൂടിയതിനും, കാറിൽകടത്തുകയായിരുന്ന രണ്ടുകോടിരൂപയുടെ സ്വർണം പിടികൂടിയതിനും പിന്നാലെയാണ്, താനെപൊലീസ് പഴയനോട്ടുകളുടെ വൻശേഖരംപിടികൂടിയത്.