എറണാകുളം ജില്ലയിൽ മദ്യപിച്ച് സ്കൂൾ ബസ് ഒടിച്ച 25 ഡ്രൈവർമാർ പിടിയിൽ. ഐജിയുടെ നിർദേശ പ്രകാരം മധ്യകേരളത്തിലെ നാലു ജില്ലകളിലായിരുന്നു പരിശോധന. നഴ്സറി സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ വരെ മദ്യപിച്ചതായി കണ്ടെത്തി.
കുട്ടികളുമായി സ്കൂളിലേക്ക് കുതിക്കുന്ന വാഹനങ്ങളുടെ ഒാട്ടം സുരക്ഷതമല്ലെന്നാണ് പൊലീസ് പരിശോധനയിൽ തെളിഞ്ഞത്. കൊ്ചി സിറ്റിയിലും റൂറലിലുമായി മാത്രം 25 ഡ്രൈവർമാരാണ് മദ്യപിച്ച് കുടുങ്ങിയത്.ഐജിയുടെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് പൊലീസ് രാവിലെ അറുമണിക്കും ഏഴുമണിക്കുമിടയിൽ ഇരുനൂറിലേറെ വാഹനങ്ങൾ പരിശോധിച്ചതിലാണ് ഇത്രയും പേർ മദ്യപിച്ചതായികണ്ടെത്തിയത്. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ തടയാൻ സ്കൂൾ അധികൃതർക്കം രക്ഷിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഐജി പി വിജയൻ വ്യക്തമാക്കി
പലപ്പോഴും കുട്ടികളിൽ നിന്ന് ലഭിക്കുന്ന വിവരമാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ സഹായകമാകുന്നതെന്നും ഐജി പറഞ്ഞു. കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിലും പരിശോധന നടന്നു. ഇത്തരത്തിലുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം.