തൃശൂർ നഗരത്തിലെ ഹോട്ടലിൽ 16 ലക്ഷം രൂപയുടെ കള്ളനോട്ട് ബാഗിൽ ഉപേക്ഷിച്ചത് നൈജീരിയൻ സംഘമെന്ന് കണ്ടെത്തി. പണം കണ്ടെടുത്ത സ്വകാര്യ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. നൈജീരിയൻ സ്വദേശികളും, മലയാളിയുമടങ്ങുന്ന സംഘം ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മലയാളിയോടൊപ്പം രണ്ട് നൈജീരിയക്കരുമായെത്തിയ സംഘം മുറി ആവശ്യപ്പെട്ടെങ്കിലും രേഖകൾ വേണമെന്ന് ഹോട്ടലുകാർ നിർബന്ധം പിടിച്ചു. ഇതോടെ ഇവർ ബാഗ് ഹോട്ടലിൽ വച്ച് പോയിട്ട് വരാമെന്ന് അറിയിച്ചു. മലയാളി ആദ്യം മടങ്ങുന്നതും, ഏറെ വൈകാതെ നൈജീരയക്കാരായ രണ്ട് പേരും ഓരോരുത്തരായും മടങ്ങുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച രാവിലെയാണ് ഇവർ മുറിയെടുക്കാനെത്തിയതെന്ന് ഹോട്ടലധികൃതർ പറഞ്ഞു. ഉച്ചകഴിഞ്ഞിട്ടും ബാഗെടുക്കാൻ ആരുംവരാതിരുന്നതിനെ തുടർന്നായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. ഇവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ഈസ്റ്റ് സി.ഐ. കെ.സി. സേതു പറഞ്ഞു. രണ്ടായിരം രൂപയുടെനോട്ടുകളാണ് ബാഗില്‍ ഉണ്ടായിരുന്നത്. കൂടാതെ നോട്ട് നിര്‍മ്മിക്കാനുപയോഗിക്കുന്ന മഷി, പേപ്പര്‍,തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തിരുന്നു.
കണ്ടെത്തിയിരുന്നു. പ്രിൻറ് ചെയ്തെടുത്ത നോട്ടാണെങ്കിലും, ചാവക്കാട് നിന്ന് ഇരുപതു ലക്ഷം രൂപയുടെ നോട്ടുകൾ പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ നോട്ടുകൾ നിലവാരമുള്ളതല്ല. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം. ഇതിനിടെ എൻഫോഴ്സ്മെൻറ് വിഭാഗമടക്കമുള്ള കേന്ദ്രഏജൻസികളും കള്ളനോട്ട് കേസിൽ പൊലീസിൽ നിന്നും വിശദാംശങ്ങൾ ശേഖരിച്ചു.